കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ മാര്‍ഗ നിര്‍ദേശം നല്‍കാനുള്ള അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കും. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹൈക്കോടതി മാറ്റിയത്. അതിജീവിതയും പ്രോസിക്യൂഷനും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കാന്‍ രഞ്ജിത് മാരാരും അപേക്ഷ നല്‍കി.
രഞ്ജിത്തും എട്ടാം പ്രതി ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടെന്നും ദിലീപിനെ അനുകൂലിച്ച് രഞ്ജിത് മാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും പ്രോസിക്യൂഷനും അതിജീവിതയും കോടതിയില്‍ പറഞ്ഞിരുന്നു. രഞ്ജിത് മാരാരുടെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇത് എതിർത്ത് ദിലീപ് ഹർജി നൽകി. ദിലീപിൻ്റെ ഹർജി നിരാകരിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദേശം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പങ്കുണ്ടോയെന്ന് ഹൈക്കോടതി ആരായുകയും ചെയ്തു.