ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം, ഒളിച്ചോടാന്‍ ആംബുലന്‍സ്; തിരുവനന്തപുരം സ്വദേശികൾ വടകരയിൽ പിടിയില്‍

തിരുവനന്തപുരത്തുനിന്ന് ആംബുലൻസിൽ കാമുകിയെ തേടിയെത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും വടകരയിൽ പിടിയിലായി. ചൊവാഴ്ച്ച പുലര്‍ച്ചെ മുതല്‍ ആംബുലന്‍സ് വടകര, ചോറോട് മേഖലയില്‍ കറങ്ങുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി അന്വേഷിച്ചപ്പോള്‍ പുത്തൂരിലെ ഒരു രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവാന്‍ വന്നതാണെന്നായിരുന്നു അവര്‍ പോലീസിന് നല്‍കിയ മറുപടി. കൂടുതല്‍ ചോദ്യം ചെയ്യാനൊന്നും പോലിസ് തയ്യാറായില്ല.

എന്നാല്‍, സംഘം വീണ്ടും കുരിയാടി ഭാഗത്തേക്ക് പോയി. യുവതിയുമായി പോകാനുള്ള അവസാന വട്ട ഒരുക്കത്തിനിടെയാണ് അവര്‍ റെവന്യൂ സംഘത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിച്ചു യുവാക്കളെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. തിരുവനന്തപുരം മൺവിള കിഴിവിലം ഉണ്ണി കോട്ടേജിൽ ശിവജിത്ത് (22), അരമട സജിത്ത് നിവാസിൽ സബീഷ് (48), ചെറിയതുറ ഫിഷർമെൻ കോളനിയിൽ ഉണ്ണി അൽഫോൻസ് (29) എന്നിവരാണ് അറസ്റ്റിലായത്.

പോലീസ് യുവതിയുടെ  വീട്ടിലെത്തി കാര്യങ്ങളന്വേഷിച്ചപ്പോള്‍ പ്രണയത്തിലാണെന്ന് ഇവരും സമ്മതിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെൺകുട്ടിയും പരിചയപ്പെട്ടത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു.

Contact the author

Local Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More