കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് സംഘടനകളിലെയും പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റമുട്ടലുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി.
ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി ഉമ്മനെ ബൈക്കില്‍ പിന്തുടര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, ചാണ്ടി ഉമ്മന്‍റെ വിജയാഘോഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ കല്ലെറിഞ്ഞെന്നും സിപിഎം പ്രവര്‍ത്തകന്‍റെ കട അടിച്ചു തകര്‍ത്തതെന്നും ഡിവൈഎഫ്ഐ-യും ആരോപിക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ സ്ഥലത്തെത്തിച്ചാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്.
ജെയ്ക് സി തോമസിൻ്റെ നാടായ മണർകാട് പഞ്ചായത്തിലെ ബൂത്തുകളിലും വ്യക്തമായ ലീഡു വാങ്ങിയാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. മണർകാട് പഞ്ചായത്തിലെ ഒരു ബൂത്തുകളിലും ജെയ്ക്കിന് മുന്നിലെത്താനായിരുന്നില്ല.