തിരുവനന്തപുരം: നടൻ ഇന്ദ്രൻസ് വീണ്ടും സ്കൂളിലേക്ക്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഹൈസ്കൂളിൽ 10-ാം ക്ലാസ് തുല്യതാപരീക്ഷയ്ക്ക് ചേർന്നിരിക്കുകയാണ് നടൻ. ഇനിമുതൽ എല്ലാ ഞായറാഴ്ചയും ക്ലാസുണ്ടാകും.എല്ലാ വിഷയവും പത്തുമാസത്തിനുള്ളിൽ പഠിച്ചുതീർക്കുകയും വേണം.
'കുട്ടികാലത്തെ ദാരിദ്ര്യം കാരണം വിദ്യാഭ്യാസം 4-ാം ക്ലാസ്സിൽ വെച്ച് നിർത്തേണ്ടി വന്നു. നടനെന്ന നിലയിൽ പല പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും തേടി വന്നെങ്കിലും പഠിക്കാത്തതിന്റെ വിഷമം എന്നും മനസ്സിലുണ്ടായിരുന്നു. വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് പേടിയോടെ പല വേദിയിൽ നിന്നും ഉൾവലിഞ്ഞിട്ടുണ്ട്. 4 വരെ പഠിച്ചത് കുമാരപുരം യുപി സ്കൂളിലായിരുന്നു. ‘വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യൽപണിയിലേക്കു തിരിഞ്ഞു. പിന്നീട് വായനാശീലം സ്വന്തമാക്കി. ആ വായനയാണു ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ചയുണ്ടാക്കിയത്’– ഇന്ദ്രൻസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇനി താങ്കൾക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്ന് ‘എന്നെ സംബന്ധിച്ചിടത്തോളം പഠിപ്പില്ലാത്തതു കാഴ്ചയില്ലാത്തതു പോലെയാണ്. എനിക്ക് കാഴ്ച വേണം’. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അദ്ദേഹം നേടിയിരുന്നു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരവും ലഭിച്ചു.