ഹൈദരാബാദ്: രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും. തെലങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ആദ്യ ഘട്ടത്തില്‍ രേവന്ത് റെഡ്ഡിക്കൊപ്പം അഞ്ചോ ആറോ മന്ത്രിമാരാവും സത്യപ്രതിജ്ഞ ചെയ്യുക. ഡല്‍ഹിയില്‍ നടന്ന നേതൃയോഗത്തിലാണ് തീരുമാനം എടുത്തത്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദമെങ്കിലും വേണമെന്ന നിലപാടിലാണ് മല്ലു ഭട്ടി വിക്രമാർക്ക. എന്നാല്‍ വനിതാ ഉപമുഖ്യമന്ത്രി വേണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. 119-ല്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും അതിനായി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഭട്ടി വിക്രമാർക്ക, ഉത്തംകുമാർ തുങ്ങിയ ഒരു വിഭാഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം എംഎല്‍എമാരും രേവന്ത് റെഡ്ഡിയെ അനുകൂലിക്കുകയായിരുന്നു.