കൊച്ചി: വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍ അനുഭാവ പൂർവമായ സമീപനം വേണമെന്ന് ഹൈക്കോടതി. മിക്ക സ്ത്രീകളും കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും പരിചരണച്ചുമതല ഉള്ളവരായിരിക്കുമെന്നും അവരോട് തൊഴിലുടമകളുടെ ഭാഗത്തു നിന്ന് തുറന്ന സമീപനം ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
കൊച്ചി ഇഎസ്ഐ ആശുപത്രിയിൽ നിന്ന് കൊല്ലത്തേക്ക് സ്ഥലം മാറ്റം കിട്ടിയ 2 വനിത ഡോക്ടർമാര്‍ നല്കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് ഹരജി പരിഗണിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ട്രാന്‍സ്ഫര്‍ സ്റ്റേ ചെയ്തിരുന്നില്ല. ട്രൈബ്യൂണലിനോട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെട്ടെന്ന് പരിചയമില്ലാത്ത ചുറ്റുപാടുകളിലേക്ക് മാറുമ്പോള്‍ പലര്‍ക്കും ജോലിയും ജീവിതവും ഒരു പോലെ കൊണ്ടുപോകാന്‍ കഴിയാറില്ല. കുട്ടികളുടെ സംരക്ഷണം, പ്രായമായ മാതാപിതാക്കളുടെ പരിചരണം, ജീവിതം പറിച്ചു നടുന്നതിന്റെ മാനസിക സംഘർഷം അതുമൂലം കരിയർ പുരോഗതിക്കുള്ള തടസ്സങ്ങൾ തുടങ്ങി പല വെല്ലുവിളികളും ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.