മദ്യശാലകൾ അടക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴി നാട് സുപ്രീം കോടതിയെ സമീപിക്കും. മദ്യ വിൽപ്പന ഓണ്‍ലൈന്‍ വഴി മാത്രം നടത്തണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധിച്ചത്. മേയ് 17 വരെ മദ്യ ശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. അതേസമയം ഓണ്‍ലൈനായി മദ്യ വില്‍പന നടത്താമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
സാമൂഹിക അകലം പാലിക്കാതെയുള്ള മദ്യവിൽപന വൻപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കോടതി വിലയിരുത്തിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടതിനും പിന്നാലെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. മദ്യശാലകള്‍ തുറന്നതിനെതിരെ വലിയ പ്രതിഷേധം തമിഴ്‌നാട്ടില്‍ അരങ്ങേറിയിരുന്നു.