കോഴിക്കോട്: വീണാ വിജയന്‍റെ പരാതിയിൽ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജജ്, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയ എന്നിവര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് കേസെടുത്തത്. തനിക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് വീണ ഇരുവര്‍ക്കുമെതിരെ പരാതി നല്കിയത്. അച്ഛനും ഭര്‍ത്താവും സിപിഎം നേതാക്കളായതിനാല്‍ തന്നെ നിരന്തരം വെട്ടയാടുകയാണെന്നും പരാതിയില്‍ പറയുന്നു.
വീണക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ ജോര്‍ജജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഷോണ്‍ ജോര്‍ജ്ജിന്‍റെ പോസ്റ്റിനെ അടിസ്ഥാനമാക്കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്കുകയും ചെയ്തു. ദി സ്കൈ ഇലവന്‍ വീണ വിജയന്‍റെ കമ്പനിയാണെന്നായിരുന്നു ഷോണ്‍ ജോര്‍ജ്ജിന്‍റെ ആരോപണം. അതേസമയം, തനിക്കെതിരെ വീണ വിജയന്‍ പരാതി നല്‍കിട്ടുണ്ടെന്ന് ഷാജന്‍ സ്കറിയ തന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം എക്സാലോജിക്കിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. എസ് എഫ് ഐ ഒ അന്വേഷണം ഒഴിവാക്കണമെന്നായിരുന്നു എക്സാലോജിക്കിന്റെ ആവശ്യം. എന്നാല്‍ അന്വേഷണത്തിനു സ്റ്റേ ഇല്ലെന്നും അന്വേഷണം തുടരാമെന്നുമാണ് കോടതി ഉത്തരവിട്ടു.