ഡല്‍ഹി: ഒരു ദിവസത്തിൽ ഒരിക്കൽ പോലും ആഹാരം കഴിക്കാനില്ലാത്ത ഇന്ത്യയിലെ കുട്ടികളുടെ എണ്ണം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയ, ബെനിൻ, ലൈബീരിയ, മാലി എന്നിവിടങ്ങളിലെ കണക്കുകള്‍ക്ക് തുല്യമാണെന്ന് പഠന റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ 2019- 2021-ലെ ദേശീയ കുടുംബാരോഗ്യ സർവേയിലെ ഡാറ്റ അടിസ്ഥാനമാക്കി ടെലിഗ്രാഫ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലെ 'സീറോ ഫുഡ് കുട്ടികള്‍' അതായത് 24 മണിക്കൂറിനുള്ളില്‍ ഒന്നും കഴിക്കാത്ത കുട്ടികളുടെ എണ്ണം 19.3% ആണെന്ന് പഠനം വ്യക്തമാക്കുന്നു. ഹാർവാർഡ് സർവകലാശാലയിലെ ജനസംഖ്യ ആരോഗ്യ ഗവേഷകനായ എസ് വി സുബ്രഹ്മണ്യവും സംഘവുമാണ് പഠനം നടത്തിയത്. ഇത് ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ ആണ് പ്രസിദ്ധീകരിച്ചത്. 2010 നും 2021 നും ഇടയിൽ പല സമയങ്ങളിലായി 92 താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ആരോഗ്യ സർവേകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഠനം വ്യക്തമാക്കുന്നത് ഗിനിയയില്‍ 21.8%, മാലിയില്‍ 20.5%, അതിന് ശേഷം ഇന്ത്യ 19.3% ത്തില്‍ മൂന്നാം സ്ഥാനത്താണെന്നാണ്. ബംഗ്ലാദേശില്‍ 5.6.%, പാകിസ്താനില്‍ 9.2%, ഡിആർ കോംഗോയില്‍ 7.4%, നൈജീരിയയില്‍ 8.8%, എത്യോപ്യയില്‍ 14.8% ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും കൂടുതല്‍ സീറോ ഫുഡ് കുട്ടികളുള്ളത് ദക്ഷിണേഷ്യയിലാണ്. ഇന്ത്യയിലെ സ്ഥിതിയുടെ കാരണം പോഷകാഹാര കുറവും ഭക്ഷണത്തിന്റെ അഭാവവുമാണ്. ആറു മാസം വരെ കുട്ടികള്‍ക്ക് ആവശ്യമായ പോഷകം മുലപ്പാലില്‍ നിന്ന് കിട്ടും. അതിന് ശേഷം അധിക ഭക്ഷണത്തിലൂടെ കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീൻ, ഊർജ്ജം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ആവശ്യമാണ്.