ചെന്നൈ: സംഗീതജ്ഞൻ ടിഎം കൃഷ്ണക്കെതിരെ ഗായികമാരായ രഞ്ജനി ഗായത്രി സഹോദരിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മദ്രാസ് മ്യൂസിക് അക്കാദമി. ടിഎം കൃഷ്ണ കര്‍ണാട്ടിക് സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കിയതെന്നും മറ്റ് ബാഹ്യ ഘടകങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്നും അക്കാദമി പ്രസിഡന്റ് എന്‍ മുരളി വ്യക്തമാക്കി. പരാതി കത്തിന്റെ മറുപടിയ്ക്കായി കാത്ത് നില്‍ക്കാതെ അക്കാദമിയുടെ പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടിഎം കൃഷ്ണയ്ക്ക് മ്യൂസിക് അക്കാദമിയുടെ കലാനിധി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം കർണാടക സംഗീതജ്ഞർ രംഗത്തെത്തിയിരുന്നു. ടിഎം കൃഷ്ണ പരിപാടിയുടെ അധ്യക്ഷനാകുന്നതില്‍ പ്രതിഷേധിച്ച് രഞ്ജനി ഗായത്രി സഹോദരിമാര്‍ സമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കർണാടക സംഗീതജ്ഞരുടെ കൂട്ടായ്മയെ ചവിട്ടിമെതിച്ചു. സംഗീതത്തിലെ ആത്മീയതയെ അവഹേളിച്ചു. പെരിയാറിനെ മഹത്വവത്കരിച്ച കൃഷ്ണ അപകടകാരിയാണ് എന്നാണ് രഞ്ജനി ഗായത്രിമാരുടെ പോസ്റ്റ്. ഇതിന് പിന്നാലെ മലയാളികളായ തൃശൂർ ബ്രദേഴ്സും പരിപാടിയില്‍ നിന്ന് പിന്മാറിയിരുന്നു.