ലോക സിനിമയിലെ എക്കാലത്തെയും മാസ്റ്റർ പീസുകളിലൊന്നാണ് ടൈറ്റാനിക്. 1997 ഡിസംബറിൽ റിലീസായ ചിത്രത്തിന് വർഷങ്ങൾക്കിപ്പുറവും ആരാധകർ ഏറെയാണ്. ചിത്രത്തില്‍ റോസിനെ രക്ഷിക്കാനായി ജാക്ക് ഉപയോഗിച്ചിരുന്ന വാതിലിന്‍റെ കഷ്ണം ലേലത്തില്‍ വിറ്റ് പോയ വാര്‍ത്തയാണ് ഇപ്പോൾ ശ്രദ്ധേയം.
7,18,750 ഡോളറിനാണ് ഈ വാതില്‍ കഷ്ണം ലേലത്തില്‍ പോയത്. ഏകദേശം ഇന്ത്യന്‍ കറൻസി ആറു കോടി രൂപ. ട്രഷേഴ്‌സ് ഫ്രം പ്ലാനറ്റ് ഹോളിവുഡിന്റെ ലേലത്തിലാണ് ഇത് വിറ്റുപോയത്. അറ്റ്‌ലാന്റിക്കില്‍ മുങ്ങിയ യഥാർത്ഥ ടൈറ്റാനിക്കിന്റെ പല അവഷിശ്ടങ്ങളും പലപ്പോഴായി വന്‍ തുകകള്‍ക്ക് ലേലത്തില്‍ പോയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കപ്പലിലെ തന്നെ പൊളിഞ്ഞു വീണ വാതിലിന്‍റെ കഷ്ണമാണ് റോസിന്റെ ജീവന്‍ രക്ഷിക്കുന്നത്. അടുത്തിടെ ഈ വാതില്‍ കഷ്ണം സിനിമാ പ്രേമികളുടെ ചര്‍ച്ചകളിൽ ഇടം നേടിയിരുന്നു. ആ വാതിൽ കഷ്ണത്തിൽ കയറി രണ്ടു പേര്‍ക്കും രക്ഷപ്പെടാമായിരുന്നെന്നാണ് ചിലരുടെ വാദം. എന്നാല്‍ ആ സാഹചര്യത്തില്‍ ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നും അതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നുമായിരുന്നു സംവിധായകന്‍റെ മറുപടി.