ഡല്‍ഹി: ഹരിയാനയിലെ പ്രമുഖ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബിരേന്ദര്‍ സിങ് പാര്‍ട്ടി വിട്ടു. ഭാര്യയും മുന്‍ എംഎല്‍എയുമായ പ്രേംലതയും അദ്ദേഹത്തിനൊപ്പം പാര്‍ട്ടി വിട്ടു. ഇന്ന് ഇരുവരും കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ട്. ഡല്‍ഹിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.
'ഞാന്‍ ബിജെപിയുടെ പ്രാഥമിക അംഗത്വം നിന്ന് രാജി വെക്കുകയും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയക്കുകയും ചെയ്തു. 2014 മുതല്‍ 2019 വരെ ബിജെപിയുടെ എംഎല്‍എ ആയിരുന്ന എന്‍റെ ഭാര്യ പ്രേംലതയും പാര്‍ട്ടി വിട്ടു. ഞങ്ങള്‍ നാളെ കോണ്‍ഗ്രസില്‍ ചേരും'- ബിരേന്ദര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ മാസം പത്തിന് ബിരേന്ദറിന്റെ മകനും ലോക്സഭാംഗവുമായ ബ്രിജേന്ദ്ര സിങ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മകന്‍റെ പാര്‍ട്ടി മാറ്റത്തോടെ ബിരേന്ദര്‍ സിങ് ബിജെപി വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 40 വര്‍ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബിരേന്ദര്‍ സിങ് 10 വര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേർന്നത്.
ജിൻഡ് ജില്ലയില്‍ വന്‍ സ്വാധീനമുള്ള നേതാവായ ബിരേന്ദര്‍ സിങ് പാര്‍ട്ടി വിടുന്നത് ബിജെപിയ്ക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകും. സംസ്ഥാനത്തെ പാർട്ടി നേതൃത്വവുമായുള്ള തർക്കത്തെ തുടർന്നാണ് ബിരേന്ദർ ബിജെപി വിടുന്നത്. ഒന്നാം മോദി സർക്കാറിൽ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറൽ ഡെവലപ്മെന്‍റ് എന്നീ വകുപ്പുകള്‍ ബിരേന്ദർ സിങ് കൈകാര്യം ചെയ്തിരുന്നു.