രാജ്യത്താകമാനം പ്രതിഷേധം കനക്കുമ്പോഴും പൗരത്വ ബിൽ നടപ്പാക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. അയൽ രാജ്യങ്ങളായ പാക്കിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ പട്ടിക യു പി സർക്കാർ കേന്ദ്രത്തിന് നൽകി.
നാൽപ്പതിനായിരത്തോളം മുസ്ളീം ഇതര അഭയാർത്ഥികളുടെ പട്ടികയാണ് യു പി സർക്കാർ നൽകിയത്. പേരും വ്യക്തഗത വിവരങ്ങളുമാണ് നൽകിയത്. ഇവരുടെ പൂർണ വിവരങ്ങൾ ശേഖരിക്കാൻ ആഭ്യന്തര വകുപ്പ് നേരത്തെ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. 19 ജില്ലകളിൽ നിന്നുള്ളവരുടെ വിവരങ്ങളാണ് നൽകിയിട്ടുള്ളത്. പിന്നോക്ക ജില്ലയായ പിലിഭിത്തിലാണ് കൂടുതൽ അഭയാർത്ഥികൾ ഉള്ളത്.