'ഞാൻ മരണം ഇഷ്ടപ്പെടുന്നു' ദേവികയുടെ കുറിപ്പ് കണ്ടെത്തി

 വളാഞ്ചേരി ഇരിമ്പിളിയത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥി ദേവികയുടെ പുസ്തകത്തിൽ നിന്ന് ' ഞാൻ മരണം ഇടഷ്ടപ്പെടുന്നു' എന്ന കുറിപ്പ് കണ്ടെത്തി. ഐ ലവ് ഡത്ത് എന്ന കുറിപ്പ് ദേവികയുടെ പുസത്കത്തിൽ നിന്നാണ് ലഭിച്ചത്. പൊലീസിന് നടത്തിയ തെരച്ചിലിൽ ഈ കുറിപ്പ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കുറിപ്പ് സംബന്ധിച്ച് മാതാപിതാക്കളോട് ചോദിച്ചറിഞ്ഞു. എന്നാൽ ഓൺലൈൻ ക്ലാസിൽ സംബന്ധിക്കാൻ സാധിക്കാത്തതിലുള്ള മനോവിഷമം മൂലം എഴുതിയതതാകാം എന്ന് മാതാപിതാക്കൾ മൊഴി നൽകി. വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ പൊലീസ് വീട്ടുകാരോട് ചോദിച്ചറിഞ്ഞു. അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ദേവികയുടേത് ആത്ഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വെളിപ്പെട്ടിരുന്നു. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.  11 അം​ഗ സംഘത്തെയാണ് കേസ് അന്വേഷിക്കുന്നതിന് മലപ്പുറം എസ് പി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഘത്തിൽ രണ്ട് വനിതകളുമുണ്ട്.

ദേവിക  ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിനോ അധ്യാപകർക്കോ വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഡിഇ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിക്ക്  റിപ്പോർട്ട് നൽകിയിരുന്നു. ദേവിക മരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡിഡിഇയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ക്ലാസ് ടീച്ചർ അനീഷ് ദേവികയുമായി സംസാരിച്ചിരുന്നു. ഓൺലൈനിൽ ക്ലാസ് കേൾക്കാനുള്ള അസൗകര്യം വിഷയം പരിഹരിക്കാമെന്ന് അധ്യാപകൻ കുട്ടിയെ അറിയിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. 3 ദിവസത്തിനുള്ളിൽ സ്കൂളിൽ വെച്ച് ക്ലാസ് കേൾക്കാനുള്ള സൗകര്യം ഏർപ്പെടുത്താമെന്ന് അധ്യാപകൻ ദേവികെയെ അറിയിക്കുകയും ചെയ്തിരുന്നു.  ഈ സാഹചര്യത്തിൽ ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കോ വിദ്യാഭ്യാസ വകുപ്പിനോ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡിഡിഇ വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചിരിക്കുന്നത്.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസുകാരി ദേവിക ജീവനൊടുക്കിയത്.  തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകളായ ദേവികയെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് ദേവിക.  ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം മൂലം  കുട്ടിയെ ഉച്ചയോടെ കാണാതാവുകയായിരുന്നു.   തുടര്‍ന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More