ജഡ്ജി അടക്കം 26 ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയ സാഹചര്യം നിലവിലുണ്ടെങ്കിലും ഹൈക്കോടതി അടക്കേണ്ടെന്ന് തീരുമാനം. ഹൈക്കോടതിയിലെ ഭരണ നിർവഹണ വിഭാഗമാണ് ഇന്ന് യോഗംചേര്‍ന്ന് തീരുമാനമെടുത്തത്. എന്നാല്‍, പരിഗണിക്കുന്ന കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കും. ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണമെന്ന് അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
കൊറോണ സ്ഥിരീകരിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയത്.
കേസ് മൊത്തത്തില്‍ പരിഗണിക്കാതിരിക്കുന്ന സാഹചര്യമില്ല. കേസുകളുടെ എണ്ണം കുറയ്ക്കും. അഭിഭാഷകരേയും മറ്റും കോടതിയിലേയ്ക്ക് വരാനായി നിര്‍ബന്ധിക്കില്ല. അവരുടെ അസാന്നിധ്യത്തില്‍ കേസുകള്‍ മാറ്റിവയ്ക്കുകയായിരിക്കും ചെയ്യുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ പരിഗണിച്ചിരുന്നു