737 മാക്സ് വിമാനങ്ങൾ തിരിച്ചുകൊണ്ടുവരാനൊരുങ്ങി ബോയിങ് കമ്പനി. സുരക്ഷാ പരീക്ഷണങ്ങൾ ഈ ആഴ്ച ആരംഭിക്കും. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തെ പരീക്ഷണങ്ങള്‍ നടത്താനാണ് പൈലറ്റുമാരും സാങ്കേതിക വിദഗ്ധരും തീരുമാനിച്ചിട്ടുള്ളത്.
ഈ ആഴ്ചത്തെ പരിശോധനകൾ കഴിഞ്ഞാലും മാസങ്ങൾ നീണ്ട സുരക്ഷാ പരിശോധനകൾ ആവശ്യമാണ്. കഴിഞ്ഞ വർഷം 346 പേരോളം മരണപ്പെട്ട 2 വിമാന അപകടങ്ങള്‍ക്ക് ശേഷമാണ് ബോയിങ്ങിന്റെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട വിമാനങ്ങൾ നിർത്തിവെച്ചത്. ഇത് കമ്പനിയിൽ വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
സിയാറ്റിനിലെ ബോയിങ് നിര്ർമ്മാണ കേന്ദ്രത്തിനു സമീപമായിരിക്കും പരീക്ഷണപ്പറക്കൽ. പരിശോധനക്ക് നേതൃത്വം വഹിക്കുന്ന FAAയും ബോയിങ്ങും വിജയപ്രതീക്ഷയിലാണെന്ന് വിദേശ വൃത്തങ്ങൾ അറിയിച്ചു. ഈ പരിശോധന വിജയിച്ചാലും വിമാനങ്ങൾ തിരിച്ചു കൊണ്ടുവരാൻ യൂറോപ്പ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ അനുമതിയും ആവശ്യമാണ്.