തൂത്തുക്കുടി കസ്റ്റഡി മരണം. മജിസ്ട്രേറ്റിനെയും ഡോക്ടറെയും അറസ്റ്റ് ചെയ്യണമെന്ന് കനിമൊഴി

തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ മജിസ്ട്രേറ്റിനെയും ഡോക്ടറെയും പ്രതിചേർക്കണമെന്ന് ഡി എം കെ നേതാവ് കനിമൊഴി. വിഷയത്തിന്റെ ​ഗൗരവം മുഖ്യമന്ത്രി പളനിസ്വാമി മനസിലാക്കമമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേസിൽ 5 പോലീസുകാരെ അറസ്റ്റ് ചെയ്തിനെ കനിമൊഴി സ്വാ​ഗതം ചെയ്തു, അതേ സമയം കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ വൈകിയെന്നും കനമൊഴി ആരോപിച്ചു.

തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൽ 4 പൊലീസുകാരെ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയതത്.  കൊലപാതകങ്ങൾ നടന്ന സാത്താൻകുടി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ശ്രീധർ, കസ്റ്റഡിയിൽ മരിച്ച ജയരാജിനെയും ബെന്നിക്സിനെയും മർദ്ദിച്ച എസ് ഐ ബാലകൃഷ്ണൻ, മുത്തുരാജ് മുരുകരാജ് എന്നീ കോൺ​സ്റ്റബിൾമാർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ 5 പൊലീസുകാരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. രഘു രാജ് എന്ന പൊലീസുകാരനെയാണ് നേരത്ത അറസ്റ്റ് ചെയ്തത്. ഫ്രണ്ട്സ് ഓഫ് പൊലീസ് എന്ന പേരിലുള്ള യുവാക്കളും മർദ്ദിച്ചതായി ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്.  ശ്രീധറിനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയതത്. കൊലക്കുറ്റം തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ഇവർക്ക് എതിരെ ചുമത്തിയിട്ടുണ്ട്. സാത്താൻകുടി സ്റ്റേഷനിലെ രണ്ട് പൊലീസുകാർ ഇവർക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പൊലീസുകാരെ അറസ്റ്റ് ചെയത്തിൽ സന്തേഷം പ്രകടിപ്പിച്ച് നാട്ടുകാർ പടക്കം പൊട്ടിച്ച് മധുരം വിതരണം ചെയ്തു.  ഹൈക്കോടതി മധുര ബഞ്ചിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് തിരുന്നൽവേലി ക്രൈംബ്രാഞ്ച് സിഐഡി ഏറ്റെടുത്തത്. സിബിസിഐഡി ഐജി കെ ശങ്കർ, എസ് പി വിജയകുമാർ ഡി എസ് പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ 12 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

കസ്റ്റഡി മരണത്തിൽ സുപ്രധാന തെളിവുകൾ നശിപ്പിച്ചെന്ന് ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു മരണത്തെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയ  കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും കോവിൽപ്പെട്ടി ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് ഭാരതി ദാസൻ  മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എഎസ്പി ഡി കുമാർ ഡിഎസ്പി പ്രതാപൻ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ ചോദ്യങ്ങൾക്കും മറുപടി നൽകിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല, രക്തം പുരണ്ട ലാത്തി കണ്ടെത്താൻ സാധിച്ചില്ല. മർദ്ദനം നടന്ന ലോക്കപ്പ് കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. മർദ്ദനത്തിന് ദൃക്സാക്ഷിയായ വനിതാ കോൺസ്റ്റബിളിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് അനുവദിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജീവനിൽ ഭയം ഉള്ളതിനാൽ അന്വേഷണം പാതി വഴിയിൽ പൂർത്തിയാക്കിയെന്നുമാണ് കമ്മീഷൻ കോടതിയെ അറിയച്ചിരിക്കുന്നത്. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഎസ്പി ഡി കുമാർ, ഡിഎസ്പി പ്രതാപൻ എന്നിവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ കോടസെടുക്കാൻ കോടതി ഉത്തരവിട്ടു. രണ്ട് ഉദ്യോ​ഗസ്ഥരോടും നേരിട്ട് ഹാജരാകാൻ കോടിത ആവശ്യപ്പെട്ടു. കമ്മീഷൻ റിപ്പോർട്ട് പരി​ഗണിച്ച ഹൈക്കോടതി സിബിഐ അന്വേഷണം പൂർത്തിയാകാൻ എത്ര സമയം വേണ്ടി വരുമെന്ന് ചോദിച്ചു. സിബിഐ അന്വേഷണം പൂർത്തിയാക്കുന്നത് വൈകുമെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൂടെയെന്നും ചോദിച്ചു.

കസ്റ്റഡിമരണം നടന്ന  സാത്താൻകുടി പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു റവന്യു വകുപ്പിനോടാണ് പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ കോടതി ഉത്തരവിട്ടത്. പി ജയാരാജിന്റെയും മകൻ ജെ ബിനിക്സിന്റെയും കസ്റ്റഡി മരണക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണത്തോട് പൊലീസ് ഉദ്യോ​ഗസ്ഥർ സഹകരിക്കാത്ത് സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി. ഇരുവരുടെയും മരണത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ  മജിസ്ട്രേറ്റിനോട് നേരത്തെ ഹൈക്കോടതിയുടെ മധുര ബഞ്ച് ആവശ്യപ്പെട്ടിരുന്നു. മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സാത്താൻകുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെ ​ഗുരുതര ആരോപണങ്ങളുളളത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തിൽ വിവരങ്ങൾ കൈമാറാനോ മൊഴി നൽകാനോ പൊലീസുകാർ തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ കൈക്കൊള്ളാൻ തൂത്തുക്കുടി ജില്ലാ കളക്ടറോടാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിക്കാതിരിക്കാൻ നടപടി അനിവാര്യമാണെന്നും കോടതി വിലയിരുത്തി. കസ്റ്റഡി മരണ കേസ് സിബിഐക്ക് കൈമാറാൻ അനുവദിക്കണമെന്ന് തമിഴ്നാട് സർക്കാറിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല.  അന്വേഷണ ഏജൻസിയെ തീരുമാനിക്കുന്നത്  സംസ്ഥാന സർക്കാറിന്റെ നയപരമായ കാര്യമാണെന്ന് വിലയിരുത്തിയ കോടതി വിഷയത്തിൽ തൽക്കാലം ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. പൊലീസ് സ്റ്റേഷൻ റവന്യു വകുപ്പ് ഏറ്റെടുത്ത ശേഷം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നടപടി തമിഴ്നാട്ടിലെ വിവിധി രാഷ്ട്രീയ കക്ഷികൾ സ്വാ​ഗതം ചെയ്തു.

സാത്താൻകുടിയിലെ മരക്കച്ചവടക്കാരനായ ജയരാജിനെയും, മകൻ, മൊബൈൽ കടയുടമയായ ബെന്നിക്സിനെയും ഈ മാസം 23 നാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. കടയടക്കാൻ വൈകിയെന്ന് ആരോപിച്ചാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവരം അന്വേഷിച്ചെത്തിയ ബന്നിക്സിനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. ക്രുര മർദ്ദനത്തെ തുടർന്ന് ഇരുവരും പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റെന്ന് ഇവരെ ജയിലിലെത്തിച്ച പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്. റിമാൻഡ് ചെയ്യപ്പെട്ട് ജയിലിൽ എത്തുമ്പോൾ ഇരുവർക്കും പരിക്കുണ്ടായിരുന്നെന്ന് ജയിൽ റജിസ്റ്ററിലും രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ഈ മാസം 28 നാണ് സർക്കാർ  സിബിഐക്ക് വിട്ടത്. 

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More