ജനുവരി ഒന്നു മുതൽ നിരോധിച്ച ഇനത്തിൽപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നവർ നാളെ മുതൽ പിഴ നൽകേണ്ടിവരും. ബോധവൽക്കരണത്തിന്‍റെ ഭാഗമായുള്ള 15 ദിവസത്തെ പിഴരഹിത കാലയളവ് നാളെ അവസാനിക്കും.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉത്പാദകർ, മൊത്ത വിതരണക്കാർ, ചെറുകിട, വൻകിട വിൽപ്പനക്കാർ എന്നിവർക്ക് 10,000 രൂപയാണ് പിഴ. രണ്ടാമതും മൂന്നാമതും പിടിയ്ക്കപ്പെടുന്നവർക്ക് പിഴത്തുക യഥാക്രമം 25000-വും 50000-വുമായി വർദ്ധിക്കും. തുടർന്ന് അതത് സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതിയും റദ്ദാക്കും. കളക്ടർ, എ.ഡി.എം, കോർപ്പറേഷൻ/മുൻ സിപ്പാലിറ്റി / ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, മലിനീകരണ ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവർക്കാണ് കേസെടുക്കാൻ അധികാരം.