ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെക്ക് കൊവിഡ്. കഴിഞ്ഞ ദിവസം വൈകിയാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ യുവേഫ നാഷൻസ് ലീഗിൽ നിന്ന് എംബാപ്പെ പിൻമാറി. എംബാപ്പെ നാട്ടിലേക്ക് മടങ്ങിയതായി ഫ്രഞ്ച് ഫുടബോൾ അധികൃതർ പറഞ്ഞു. ഫ്രാൻസിന്റെ അടുത്ത മത്സരം ക്രൊയേഷ്യയുമായണ്. അവസാനാ മത്സരത്തിൽ എംബാപ്പെയുടെ ഗോളിൽ സ്വീഡനെ ഫ്രാൻസ് മറികടന്നിരുന്നു. ഈ മത്സരത്തിന് തൊട്ട് മുമ്പ് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ഫ്രഞ്ച് ടീമിൽ കൊവിഡ് ബാധിതനാകുന്ന നാലാമത്തെ താരമാണ് 21 കാരനായ എംബാപ്പെ. എട്ട് ദിവസം നിരീക്ഷണത്തിൽ കഴിയാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എംബാപ്പെയുടെ ക്ലബായ പിഎസ്ജിയിലെ 7 കളിക്കാർക്ക് കൊവിഡ് ബാധിച്ചിരുന്നു. സ്ട്രൈക്കർമാരയ ഏഞ്ചൽ ഡിമരിയ , നെയ്മർ എന്നിവർക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ അടുത്ത മത്സരം എംബാപ്പക്ക് നഷ്ടമാകും.