പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്. ഇന്നലെയാണ് പ്രേമചന്ദ്രൻ കൊവിഡ് പരിശോധനക്ക് വിധേയനായത്. ഇന്ന് ഉച്ചയോടെ ഫലം ലഭിക്കുകയായിരുന്നു. പ്രേമചന്ദ്രന് രോഗലക്ഷണങ്ങൾ ഇല്ല. രോഗം സ്ഥിരീകച്ചിതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലാണ്. കേരളത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് കേരള ഹൗസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പ്രേമചന്ദ്രൻ പങ്കെടുത്തിരുന്നു. പ്രേമചന്ദ്രനുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് എംപിമാർ നിരീക്ഷണത്തിൽ പോകേണ്ടി വരും.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ 43 എംപിമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുള്‍പ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഴ്ച്ച ബിജെപി എം പി വിനയ് സഹസ്രബുദ്ധയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ അംഗങ്ങളോടും സെല്‍ഫ് ക്വറന്റയിനില്‍ പോകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഓബ്രിയന്‍ ആവശ്യപ്പെട്ടിരുന്നു.
ലോക്ക്ഡൗണ്‍ സമയത്ത് പ്രഖ്യാപിച്ച 11 ഓര്‍ഡിനന്‍സുകളിലെ ബില്ലുകള്‍ ഇരുസഭകളും പാസാക്കിയാല്‍, സെഷന്‍ വെട്ടിക്കുറച്ചേക്കും.അടുത്തയാഴ്ച ആദ്യ പകുതിയോടെ സര്‍ക്കാര്‍ ഈ ബില്ലുകള്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.