ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. തമോഗർത്തം രൂപപ്പെടുന്നതിനെകുറിച്ചും, ഗ്യാലക്സിയിൽ ബ്ലാക്ക്ഹോൾ കണ്ടെത്തിയതിനെക്കുറിച്ചുമുള്ള പഠനത്തിന് മൂന്ന് ശാസ്ത്രജ്ഞരാണ് നൊബേൽ സമ്മാനം പങ്കിട്ടു.
റോജർ പെൻറോസ്, റെയിൻഹാർഡ് ജെൻസൽ, ആൻഡ്രിയ ഗെസ് എന്നിവരാണ് 114-ാമത്തെ നൊബേൽ സമ്മാനത്തിന് അർഹരായത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ബ്രിട്ടീഷ് ഗണിത- ഭൗതികശാസ്ത്രജ്ഞനാണ് പെൻറോസ്. ജെൻസൽ ജർമ്മൻ വംശജനും ഗെസ് അമേരിക്കൻ വംശജയുമാണ്. ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിക്കുന്ന നാലാമത്തെ വനിതയായ ഗെസ്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ നേട്ടം ഈ ര രംഗത്തേക്ക് മറ്റ് യുവതികളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗെസ് പ്രതികരിച്ചു.
പുരസ്കാര ജേതാക്കൾ പ്രപഞ്ചത്തിന്റെ ഇരുണ്ട കോണിലെ രഹസ്യങ്ങൾ കണ്ടെത്തിയെന്നും. ഇത് ഒരു പുതിയ തുടക്കമാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രസതന്ത്രത്തിലെ നൊബേൽ സമ്മാനം റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ബുധനാഴ്ച പ്രഖ്യാപിക്കും.