ശബരിമല മേല്‍ശാന്തിയായി വി. കെ. ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി എം. എന്‍. രജികുമാറിനേയും തിരഞ്ഞെടുത്തു. സന്നിധാനത്തേക്ക് 9 പേരുകളും മാളികപ്പുറത്തേക്ക് 10 പേരുകളുമാണ് പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളാണ് നറുക്കെടുത്തത്. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വര്‍ഷക്കാലം മേല്‍ശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് ഇന്ന് തിരഞ്ഞെടുത്തത്.
രാവിലെ ഉഷ:പൂജയ്ക്ക് ശേഷം തന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, സ്‌പെഷ്യൽ കമ്മീഷണർ, ദേവസ്വം കമ്മീഷണർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് വി. കെ. ജയരാജ് പോറ്റി. 12 വര്‍ഷം മുന്‍പ് മാളികപ്പുറം മേൽശാന്തിയായി ഇദ്ധേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്കമാലി സ്വദേശിയാണ് എം. എന്‍. രജികുമാര്‍.