കേരളം കൊവിഡ് പ്രതിരോധത്തിൽ വൻ വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർധൻ. പ്രതിരോധ നടപടികളിൽ വരുത്തിയ വീഴ്ചകൾക്ക് കേരളം ഇപ്പോൾ വലിയ വിലയാണ് നൽകികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സൺഡേ സംവാദ് പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ആദ്യഘട്ടത്തിൽ കേരളത്തിൽ രോഗനിയന്ത്രണം സാധ്യമായിരുന്നു. എന്നാൽ പിന്നീട് വരുത്തിയ വീഴ്ച മൂലമാണ് സംസ്ഥാനത്ത് കൊവിഡ് രോഗബാധ വർദ്ധിച്ചതെന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. ഇളവുകളും ഓണാഘോഷവും കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇതുകാരണം ജനങ്ങള്‍ പലയിടത്തും ഒത്തുകൂടി. കേരളത്തിന്റെ അനുഭവത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങള്‍ പഠിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9016 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 7464 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 104 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.