ചെന്നൈ: 'നിവാര്‍' ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കര തൊടുമെന്ന് ഉറപ്പായതോടെ യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങളുമായി തമിഴ്‌നാട് സര്‍ക്കാര്‍. കടലില്‍പോയ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. കാരൈക്കലിനും മാമല്ലാപുരത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് ആദ്യം തീരം തൊടുക. 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശുമെന്നും അത് 120 കിലോമീറ്റർ വേഗതവരെ കൈവരിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ഈ സീസണിൽ ഇന്ത്യൻ തീരത്തെത്തുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ് നിവാര്‍. ബുധനാഴ്ചയും വ്യാഴാഴ്ചയും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ പെയ്യും. തെക്കുകിഴക്കായി 520 കിലോമീറ്ററും ചെന്നൈയിൽ നിന്ന് 580 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കുമായി ന്യൂനമർദ്ദം കേന്ദ്രീകരിച്ചിട്ടുണ്ട്. ടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ താല്‍കാലിക ഷെല്‍ട്ടറുകള്‍ തുറന്നു. അതേസമയം നിവാര്‍ കേരളത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ കൂടി ഭക്ഷിണ റെയില്‍വേ റദ്ദാക്കി. നേരത്തേ ആറ് സെപ്ഷ്യൻ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കാരയ്ക്കൽ, നാഗപട്ടണം, തഞ്ചാവുർ ഉൾപ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിൽ ബസ് സർവീസ് ഇന്ന് ഒരുമണി മുതൽ തൽക്കാലത്തേക്ക് നിർത്തിവയ്ക്കും.