അയോധ്യയിൽ നിർമിക്കുന്ന വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കുമെന്ന് യോഗി സർക്കാർ. പുതിയ പേരിന്റെ നിർദേശം മന്ത്രിസഭ അംഗീകരിച്ചു. നേരത്തെ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റിയിരുന്നു.
അയോധ്യയ്ക്ക് അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകള്‍ ഉണ്ടെന്നും യുപിയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായിരിക്കുമെന്നും ആദിത്യനാഥ് ദീപാവലി ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ അയോധ്യയിലേയ്ക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും ഈ വിമാനത്താവളമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.