ശബരിമലയില് തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും. ശനിയും ഞായറും മുവായിരം പേര്‍ക്കും മറ്റുദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് പ്രവേശനം അനുവദിക്കുക. ദേവസ്വം വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരം ആരോഗ്യവകുപ്പിന്റെ അനുമതിയോടെയാണ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം. www.sabarimalaonline.org എന്ന വെബ്‌സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് ചെയ്യാം.
തീർഥാടകർക്ക് നേരിട്ട് തെയ്യഭിഷേകത്തിനുള്ള അനുമതി പുനസ്ഥാപിച്ചിട്ടില്ല. ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താനും വനം വകുപ്പ് അനുമതി നല്‍കി. മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയരയ സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്താണ് അനുമതി.