ജമ്മു കശ്മീരിൽ മാധ്യമ പ്രവർത്തകരെ പൊലീസ് ആക്രമിച്ചു. മൂന്ന് ദേശീയ ടിവിചാനൽ പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജില്ലാ ഡവലപ്പ്മെന്റ് കൗൺസിൽ വോട്ടെടുപ്പിനിടെയാണ് സംഭവം. അനന്ത്നാഗ് ജില്ലയിലാണ് സംഭവം. ഇ ടിവി ഭാരത്, ന്യൂസ് 18 ഉറുദു, ടിവി 9 എന്നീ ചാനൽ റിപ്പോർട്ട്മാരെയാണ് പൊലീസ് മർദ്ദിച്ചത്. ക്യാമറയും മറ്റ് ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന നാഷ്ണൽ കോൺഫ്രൻസ് സ്ഥാനാർത്ഥിയുടെ പരാതിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം തേടാൻ എത്തിയപ്പോഴാണ് പൊലീസ് മർദ്ദിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പ്രതിരിച്ചിട്ടില്ല. സംഭവത്തെ കശ്മീർ പ്രസ് ക്ലബ് ഭാരവാഹികൾ അപലപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.