നടിയെ അക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: നടിയെ അക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജി ഇന്ന് സുപ്രീം കോടതി തള്ളി. ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപച്ചത് ശരിയായില്ലെന്നും സുപ്രീം കോടതി വിലയിരുത്തി.  ജഡ്ജിക്കെതിരെ പ്രോസിക്യുഷൻ ആരോപണം ഉന്നയിക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി മാറ്റം തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. പബ്ലിക്ക് പോസിക്യൂട്ടറെ മാറ്റാൻ സുപ്രീം കോടതി സമയം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട വാർത്തകൾ ജഡ്ജിക്ക് സമ്മർദ്ദമുണ്ടാക്കാന‍് സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ഭാ​ഗത്ത് നിന്നും മോശം പരാമർശ ഉണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീകോടതി വ്യക്തമാക്കി. 

വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത്. വിചാരണക്കിടെ പ്രതിഭാ​ഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച്  ​ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്. 

വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ കേസിലെ പ്രതിയായ നടൻ ദിലീപ് തടസ ഹർജി നൽകിയിരുന്നു. കേസിലെ പ്രതിയായ തന്റെ ഭാ​ഗം കേൾക്കാതെ സംസ്ഥാന സർക്കാറിന്റെ ഹർജിയിൽ തീരുമാനം എടുക്കരുതെന്നാണ് ദിലീപ് സുപ്രീം കോടതിയെ അറിയിച്ചു. 

വിചാരണ കോടതി മാറ്റണമെന്ന ​ഹർജി തള്ളിയ ഹൈക്കോടതി കേസിലെ വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതിനാൽ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ഹൈക്കോടതി തള്ളി.

കോടതി മാറ്റണമെന്ന ആവശ്യം തള്ളിയതിന് തൊട്ടുപിന്നാലെ കേസിലെ സ്പെഷൻ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു.  കേസ് വിചാരണ കോടതി പരി​ഗണിച്ചപ്പോഴാണ് രാജിക്കാര്യം എ സുകേശൻ കോടതിയെ അറിയിച്ചത്. തന്റെ രാജി ആഭ്യന്തര അഡീഷണൽ സെക്രട്ടറിക്ക് നൽകിയെന്നും സുകേശൻ കോടതിയെ അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More