പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ സി.പി.എം പ്രാദേശിക നേതാവിനെയും ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ അനധികൃതമായി മാറ്റിയെന്ന വിവരമാണ് പുറത്തു വരുന്നത്. ഈ തുക തിരിച്ചു പിടിക്കാന്‍ ജില്ലാ കലക്ടര്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കേസിൽ മുഖ്യ ഇടനിലക്കാരനും രണ്ടാം പ്രതിയുമായ മഹേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നലെ രാത്രി കീഴടങ്ങി. ഒളിവിലായ മൂന്നാം പ്രതിയും സിപിഎം നേതാവുമായ എംഎം അൻവർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
പ്രളയ ഫണ്ട് തട്ടിപ്പില്‍ ഒന്നാം പ്രതിയായ എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. അന്‍വറിന്റെ ഭാര്യയെയും കേസില്‍ ചോദ്യം ചെയ്യും.തട്ടിപ്പ് നടന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അൻവറിന്റെ ഭാര്യ. അറസ്റ്റിലായ വിഷ്ണു പ്രസാദിനെക്കൂടാതെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നത് സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.