സോളാർ സാമ്പത്തിക തട്ടിപ്പ് കേസും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലിൽ ശ്രീധരൻ നായർ. കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സർക്കാറിന് അപേക്ഷ നൽകിയിട്ടില്ലെന്നും ശ്രീധരൻ നായർ പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡനകേസുകൾ മാത്രമാണ് സിബിഐ അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന അന്വേഷണത്തിൽ ഒന്നും നടന്നില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക തട്ടിപ്പ് കേസും സിബിഐ അന്വേഷിക്കണമെന്ന് ശ്രീധരൻ നായർ ആവശ്യപ്പെട്ടു.
സോളാർ പദ്ധതിക്കായി സരിതാ നായരുടെ കമ്പനിയിൽ 40 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പട്ടയാളാണ് കോൺഗ്രസ് നേതാവ് കൂടിയായ മല്ലേലിൽ ശ്രീധരൻ നായർ. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് സരിതക്ക് പണം നൽകിയതെന്ന ശ്രീധരൻ നായരുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് കോടതിയിൽ ശ്രീധരൻ നായർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. കേസ് അന്വേഷിച്ച പൊലീസ് ഗുരതര വീഴ്ച വരുത്തിയെന്ന് സോളാർ ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. അതേ സമയം എൽഡിഎഫ് സർക്കാർ സോളാർ സമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഗൗരവതരമായ അന്വേഷണം നടത്തുകയോ കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല