കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിയുടെ കാറിന് നേരെ കരിഓയിൽ ഒഴിച്ച രഘുനാഥനെതിരെ ജസ്നയുടെ പിതാവ് ജെയിംസ്. ഇത്തരം പ്രവൃത്തികൾ അന്വേഷണം ദുർബലപ്പെടുത്തുമെന്നും ജെയിംസ് പറഞ്ഞു. രഘുനാഥനെ അറിയാമെന്ന് ജസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന്റെ പ്രതിനിധിയായി ഇയാൾ തന്റെ വീട്ടിൽ വന്നിരുന്നെന്നും ജെയിംസ് വ്യക്തമാക്കി. ഈ മാധ്യമത്തിൽ തന്റെ കുടുംബത്തെ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. കേസിൽ പുരോഗതിയുണ്ട്. അന്വേഷണം വഴി തെറ്റിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. കേസിൽ ഗുണപരമായ ഇടപെടൽ നടത്തിയ ആൾ അല്ല രഘുനാഥനെന്നും ജെയിംസ് പറഞ്ഞു. രഘുനാഥന്റെ മാനസികനില ശരിയല്ലെന്ന് സംശയമുണ്ടെന്നും ജെയിംസ് അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് വി ഷർസിയുടെ വാഹനമായ ഇന്നോവ ക്രിസ്റ്റ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹൈക്കോടതി പ്രധാന കവാടം കടക്കുമ്പോഴായിരുന്നു കാറിന് നേരെയാണ് കരി ഓയിൽ ഒഴിച്ചത്. ഹൈക്കോടതി കോമ്പൗണ്ടിന് പുറത്തുവെച്ചാണ് സംഭവം. കയ്യിൽ കരുതിയിരുന്ന കുപ്പിയിൽ നിന്നാണ് കരി ഓയിൽ ഒഴിച്ചത്. കാറിന്റെ ഒരുവശം പൂർണമായും കരിഓയിൽ ഒഴിച്ചിട്ടുണ്ട്. ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കരിഓയിൽ ഒഴിച്ചത്. ഈ ആവശ്യം ഉന്നയിച്ചുള്ള പ്ലക്കാർഡ് അക്രമിയുടെ കൈവശം ഉണ്ടായിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കാഞ്ഞിരപ്പള്ളി സ്വദേശിയായ ജെസ്നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോർപ്പസ് ഹർജി സാങ്കേതിക പിഴവുകൾ ഉള്ളതിനാൽ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് വി ഷേർസിയാണ് കേസ് പരിഗണിച്ചത്.