ഡൽഹി: പഞ്ചാബ് ഏക്താ പാർട്ടിയുടെ സ്ഥാപകനും ആം ആദ്മി പാർട്ടി നേതാവുമായിരുന്ന സുഖ്‌പാൽ ഖൈരയുടെ വസതിയിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ പാസ്പോര്‍ട്ട് നിർമിക്കൽ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റെയ്ഡ് നടക്കുന്നത്. പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഭോലാത് പ്രവിശ്യയിൽ നിന്നുള്ള എംഎല്‍എയാണ് സുഖ്‌പാൽ ഖൈര.
രാവിലെ 7.30 മുതൽ തന്റെ വീട്ടിൽ റെയ്ഡ് നടക്കുകയാണെന്നും താൻ നിരപരാധിയാണെന്നും അദ്ദേഹം പ്രതികരിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന സുഖ്പാല്‍ ഖൈര കഴിഞ്ഞ ദിവസം സ്ത്രീകള്‍ നയിച്ച പ്രക്ഷോഭത്തെയും അനുകൂലിച്ചിരുന്നു.
ആം ആദ്മി പാർട്ടി അതിൻ്റെ അടിസ്ഥാന തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നാരോപിച്ചാണ് അദ്ദേഹം ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി വെച്ചത്. കെജരിവാളിനെ വിമര്‍ശിച്ചതിനു അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.