ഇറാന്‍ പിന്തുണയ്ക്കുന്ന ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖാണ് ആക്രമണം നടത്തിയതെന്ന് ജോ ബൈഡന്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ബലൂചിസ്ഥാനിലെ ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാന്‍ ഇന്നലെ ആക്രമണം നടത്തി. ഇറാനിലെ ബലൂച് വിഘടനവാദി താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൂടാതെ ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
തികഞ്ഞ അശ്രദ്ധമൂലമുണ്ടായ ദുരന്തമാണ് നടന്നതെന്ന് വിലയിരുത്തിയ അദ്ദേഹം ആശുപത്രി മാനേജരെയും സുരക്ഷാ, പരിപാലന ചുമതലയുള്ളവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവിട്ടു.
രാജ്യത്തെ മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ ക്രിസ്ത്യാനികള്‍ക്കും സമാധാനവും സുരക്ഷയുമുണ്ടാവണം. അവര്‍ക്കും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതായി അയത്തൊളള സിസ്താനി പറഞ്ഞു
ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക് ആത്മവിശ്വാസം പകരാനും ഷിയ മുസ്ലിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദർശനം. ബാഗ്ദാദ്, മൊസൂള്‍, ഖുറാഘോഷ് എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും
2014 ൽ ഐ.എസ് ഇറാഖ് കീഴടക്കിയപ്പോൾ നിരവധി യസീദി കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ടതായി കണക്കാക്കുന്ന രണ്ടായിരത്തോളം പേർക്ക് ആവശ്യമായ പരിചരണവും ലഭിച്ചിട്ടില്ല. കുട്ടികളെ പലരും തെരുവിൽ ഉപേക്ഷിക്കുകയാണെന്നും അവർക്ക് ദീർഘകാല പിന്തുണ ആവശ്യമാണെന്നും ആംനസ്റ്റി പറയുന്നു.
റാഖിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സർക്കാരിനെ സഹായിക്കുകയാണ് വേണ്ടത്. അല്ലാതെ, പ്രോക്സി യുദ്ധം നടത്തുകയല്ല. വെറുതെ ഐസിസിന് വഴിമരുന്നിട്ടു കൊടുക്കരുത്.