കൊവിഡിനിടെ ഉണ്ടായ കടുത്ത സാമ്പത്തിക ബാധ്യത മറികടക്കാന്‍ ഇന്ത്യൻ കമ്പനികള്‍ വിദേശ നിക്ഷേപം വ്യാപകമായി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അത് വലിയൊരു അവസരമാകുമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
കോവിഡ് മൂലം ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ഈ സാമ്പത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്നും ആയിരുന്നു രാഹുല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പ്.
2019-ലെ സൗദി ജനറൽ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ സർവ്വേ പ്രകാരമുള്ള റിപോർട്ട് അനുസരിച്ച് 140 കമ്പനികളാണ് ഇന്ത്യയിൽ നിന്ന് നിക്ഷേപം നടത്തിയിരിക്കുന്നത്.