ഇന്ത്യയുടെ വാര്‍ത്താപ്രക്ഷേപണ വകുപ്പിന്‍റെ അനുമതിയോടുകൂടി പ്രവര്‍ത്തിക്കുന്ന ചാനലാണ് കൈരളി. ഈ ചാനലിന്‍റെ ഉള്ളടക്കം എല്ലാ നിമിഷവും പരിശോധിക്കപ്പെടുന്നതാണ്. അത് പരിശോധിച്ചതിനുശേഷമാണ് എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കുന്നത്. അതിന് എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
മാധ്യമങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ എപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാറുണ്ട്. എന്നാല്‍ കേഡര്‍ പാര്‍ട്ടി അംഗങ്ങളായ മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല
കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും സംഘപരിവാറിന് ദേശീയ തലത്തില്‍ ഉപയോഗിക്കാനുളള ക്യാപ്‌സൂള്‍ ആയുധങ്ങള്‍ വിതരണം ചെയ്യാനാണ് കൈരളിയുടെ ശ്രമമെങ്കില്‍ പിന്നെ ഒന്നും പറയാനില്ലെന്നും കൈരളിയില്‍നിന്നാവുമ്പോള്‍ അത് അപ്രതീക്ഷിതമല്ലെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
പെൺകുട്ടി സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്തത് എന്ന പേരിൽ കൈരളി പീപ്പിൾ ടി.വി ഞാൻ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ'തെളിവോ'ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നു.