അതിനു താഴെ കണ്ട പ്രതികരണങ്ങൾ മുഴുവനും സംഘി-അർദ്ധസംഘികളുടേതു തന്നെ. ഒസ്സൻപണി ഹലാലായതുകൊണ്ട് അതുചെയ്താൽ പോരേ എന്നും മറ്റും ചോദിക്കുന്ന തെമ്മാടികളെയാണ് ഇതു വിളിച്ചുവരുത്തിയിരിക്കുന്നത്.
കൊല്ലം എസ്.എൻ. സ്കൂളില്‍ വെച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5. 20വരെ പരീക്ഷ നടത്തുക. കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പുനപരീക്ഷയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാ വിവാദത്തില്‍ അറസ്റ്റിലായ അഞ്ച് പേരും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിദ്യാർത്ഥിനികളെ പരിശോധിച്ച സ്ത്രീക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിൽ, സ്വകാര്യതയിലേക്കുളള കടന്നുകയറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.