കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച 6 പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് കാരശ്ശേരി സ്വദേശികളായ രണ്ട് പേർക്കെതിരയും നിലമ്പൂർ മമ്പാട് സ്വദേശിനിക്ക് എതിരെയുമാണ് പൊലീസ് കേസ് എടുത്തത്. മറ്റ് രണ്ട് കേസുകൾ ആലുവയിലും പെരുമ്പാവൂരിലുമാണ് പൊലീസ് റജിസ്റ്റർ ചെയ്തത്. കാരശ്ശേരിയിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തത്. വിദേശത്ത് നിന്ന് എത്തിയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം തുടർച്ചയായി ലംഘിക്കുകയായിരുന്നു. നാദാപുരം മുടവന്തേരിയിലും ഒരാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹോം ക്വാറന്റീൻ നിർദ്ദേശം ലംഘിച്ചതിനാണ് മമ്പാട് സ്വദേശിനിക്കെതിരെ കേസെടുത്തത്. ഈ മാസം 16 ന് ബഹ്റിനിൽ നിന്നും നാട്ടിലെത്തിയതാണ് ഇവർ. 14 ദിവസമാണ് നിരീക്ഷണത്തിൽ കഴിയണമെന്ന് ആവശ്യപ്പെട്ടത്. ഇത് ലംഘിച്ച് ബാലുശേരിയിലേക്ക് കുടുംബതതിനൊപ്പം യാത്ര ചെയ്തെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഇവരെ പൊലീസിന്റെ സഹായത്തോടെ ആരോഗ്യവകുപ്പ് പ്രവർത്തകർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിലാക്കി