കോവിഡ്19 അസുഖം മൂലം മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. സംസ്ഥാനത്ത് 11 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 63 ആയി. മുംബൈയിലും പൂനെയിലുമാണ് രോഗം വ്യാപകമാകുന്നത്. ഇരു നഗരങ്ങളിലും ബന്ദിന്റെ പ്രതീതിയാണ്. റോഡിൽ വാഹനങ്ങളും ആളുകളും കുറവാണ്. സർക്കാറിന്റെ നിർദ്ദേശം കണക്കിലെടുത്താണ് പൊതുസ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കുന്നത്. മുംബൈ,പൂനെ,നാഗ്പൂർ എന്നിവിടങ്ങളിൽ വ്യാപാരസ്ഥാപനങ്ങളും മാളുകളും അടച്ചു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പെടെയാണ് അടച്ചത്. സാമ്പത്തിക തലസ്ഥാനം നിശ്ചലമാകുന്നത് ഗുരതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ജയിലുകളിലും കനത്ത ജാഗ്രതാ നിർദ്ദേശമുണ്ട്. ജയിൽ സെല്ലുകളിലെ ബാഹുല്യം കുറക്കാൻ ആഭ്യന്തരവകുപ്പ് നടപടികൾ ആരംഭിച്ചു. ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കാനാണ് തീരുമാനം. 5000ത്തോളം പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
സംസ്ഥാനത്തെ എട്ട് വരെയുളള സ്കുളുകളിലെ പരീക്ഷ റദ്ദാക്കി. ഹൈസ്കൂൾ ഹയർസെക്കന്ററി പരീൾകൾ അടുത്തമാസം 15 ന ശേഷം നടത്താനാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്ക് വാദ് അറിയിച്ചു.