കേരളത്തില്‍ അഞ്ചുപേരില്‍കൂടെ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കർഫ്യൂ സമയം നീട്ടി. ജനത കര്‍ഫ്യു ആചരിക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറിയാണ് അറിയിച്ചത്. വീടിന് പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം നല്കിയിട്ടുണ്ട്.
അതേസമയം, ജനതാ കര്‍ഫ്യൂ തമിഴ്‌നാട്ടിലും ജാര്‍ഖണ്ഡിലും നാളെ പുലര്‍ച്ച അഞ്ചു മണിവരെയാക്കി. അവശ്യസേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വി.നാരായണസാമി അറിയിച്ചു. മാര്‍ച്ച് 23, 25 തിയതികളില്‍ അവധി പ്രഖ്യാപിച്ച ജമ്മു കശ്മീരിൽ 24 വും അവധി പ്രഖ്യാപിച്ചു. ഒഡീഷയില്‍ അഞ്ച് ജില്ലകളും എട്ട് നഗരങ്ങളും മാര്‍ച്ച് 29 വരെ അടച്ചിടാന്‍ തീരുമാനിച്ചു. പഞ്ചാബില്‍ മാര്‍ച്ച് 31 വരെ പൂര്‍ണ്ണമായും അടച്ചിടും.