ഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മര്‍ന്ദിന്‍റെ വീട്ടില്‍ ഇ ഡി യുടെ റെയ്ഡ്. വസന്ത് കുഞ്ചിലെ അദ്ദേഹത്തിന്‍റെ വീട്ടിലും ഇക്വിറ്റി സ്റ്റഡീസ് സെന്ററിലും, കുട്ടികള്‍ക്കായി മെഹ്റൗലിയില്‍ അദ്ദേഹം നടത്തുന്ന ശിശുഭവനിലുമാണ് റെയ്ഡ് നടന്നത്. ബെര്‍ലിനിലെ റോബർട്ട് ബോഷ് അക്കാദമിയുടെ ആറുമാസത്തെ ഫെലോഷിപ്പിനായി മന്ദറും,ഭാര്യയും പോയതിനു പിന്നാലെയാണ് റെയ്ഡ് നടന്നത്.
ഹര്‍ഷ് മന്ദര്‍ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന്‍ സാമ്പത്തിക തിരിമറി സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കമ്മീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനെതിരെ മന്ദര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ അസംബന്ധവും, തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കുന്നതാണെന്നും മന്ദര്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ രൂക്ഷവിമര്‍ശകനായ മന്ദറിനെതിരെ നടന്നത് ആസൂത്രിതമായ റെയ്ഡായാണ് വിലയിരുത്തപ്പെടുന്നത്.