തിരുവനന്തപുരം: കോവിഡ് മരണത്തിനുള്ള അപ്പീൽ നൽകുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെൽപ് ലൈൻ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇ-ഹെൽത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ടെന്നും, 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ-ഹെൽത്ത് കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടൽ (https://covid19.kerala.gov.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
പരിചയ സമ്പന്നരായ സോഷ്യൽവർക്കര്‍മാരെയും, ഡോക്ടർമാരുടെയും ഏകോപിച്ചുകൊണ്ടാണ് ദിശയുടെ പ്രവര്‍ത്തനം ഒരുക്കിയിരിക്കുന്നത്. വിവിധ സേവനങ്ങള്‍ക്കായി 25 ഡസ്ക്കുകള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 4000 കോളുകൾ വരെ കൈകാര്യം ചെയ്യാൻ ദിശയ്ക്ക് സാധിക്കും. പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലും ദിശയുടെ സഹായം ലഭ്യമായിരുന്നു. ടെലിമെഡിക്കൽ സഹായം നൽകുന്നതിന് ഡോക്ടർമാരും, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സഹായത്തിന് സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരും ദിശയില്‍ ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി എച്ച്സി വഴിയും, അക്ഷയ സെന്റർ വഴിയും ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാന്‍ സാധിക്കും. അപേക്ഷ ഫോം കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടലിൽ നിന്നും ലഭിക്കുന്നതാണെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.