കര്‍ഷക സമരകേന്ദ്രത്തില്‍ ജഡം കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: സിങ്കുവിലെ കര്‍ഷക സമര കേന്ദ്രത്തില്‍ യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സമരവേദിയില്‍ പൊലിസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു സിംഗു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിനിടെ 35 വയസ്സുകാരനെയാണ് കൈകാലുകള്‍ വെട്ടി കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയത്. കൊല്ലപ്പെട്ടയാള്‍ പഞ്ചാബ് സ്വദേശി ലഖ്ബീര്‍ സിംഗ് ആണെന്നു തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ മൃതശരീരം വികൃതമാക്കിയ നിലയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്. വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം,  സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗമാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. അതിക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട ലഖ്ബീറിനോ കൊലപാതകം നടത്തിയ നിഹാങ് ഗ്രൂപ്പിനോ സംയുക്ത കിസാന്‍ മോര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിനു ശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം, ഈ അവകാശവാദവുമായി സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. ഏതെങ്കിലും മതഗ്രന്ഥത്തിന്റെയോ ചിഹ്നത്തിന്റെയോ പേരില്‍ മനുഷ്യരെ കൊല്ലുന്നതിന് എതിരാണെന്ന് സമരസമിതി അറിയിച്ചു. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആര്‍ക്കുമില്ല. കൊലപാതകം നടത്തിയ കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും, ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച കൂട്ടിച്ചേര്‍ത്തു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചതുമുതല്‍ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്. നേരത്തെ കര്‍ണാലില്‍ കര്‍ഷകരുടെ തല പൊട്ടിക്കണമെന്ന് പൊലീസുകാരോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റിയിരുന്നു. സംഭവത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെയാണിപ്പോള്‍  യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More