കൊവിഡ്-19 ബാധിച്ച ഡോക്ടർ മരണപ്പെട്ടു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോക്ടറുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവ് ആണ്. അദ്ദേഹത്തിന്റെ ചെറുമകൻ മാർച്ച് 12-ന് യു.കെ-യില്‍ നിന്നും മടങ്ങിയെത്തിയിരുന്നു. 82 കാരനായ ഡോക്ടർക്ക് നാല് ദിവസം മുന്‍പാണ് കടുത്ത ചുമ അനുഭവപ്പെട്ട് തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഉടന്‍തന്നെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇന്ത്യയിൽ മരണസംഖ്യ 17 ആയി. 66 രോഗികൾ സുഖം പ്രാപിച്ചു. മൊത്തം കേസുകളുടെ എണ്ണം 724 ആയി ഉയർന്നു. ആഗോളതലത്തിൽ മരണസംഖ്യ 24,057 ആയി ഉയർന്നു. 5 ലക്ഷത്തിലധികം പേര്‍ രോഗബാധിതരാണ്.