'മിന്നല്‍ മുരളി'യിലെ നായകനൊപ്പം തന്നെ കയ്യടി നേടി മലയാളത്തിന്റെ സൂപ്പർ വില്ലനായ ഗുരു സോമസുന്ദരത്തിന് മലയാളികളുടെ അഭിനന്ദന പ്രവാഹമാണ്. അതിനിടെ അദ്ദേഹം വീണ്ടും മലയാളത്തിലെ മറ്റൊരു സൂപ്പര്‍ സിനിമയുടെ ഭാഗമാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിലേക്കാണ് ക്ഷണം. 'മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ലാലേട്ടനോട് ഫോണില്‍ സംസാരിച്ചു. നിങ്ങള്‍ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം, എന്ന് അദ്ദേഹം' പറഞ്ഞുവെന്നാണ് ഗുരു സോമസുന്ദരം വെളിപ്പെടുത്തിയത്.
ഗുരു സോമസുന്ദരം മുൻപും മലയാള സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും 'മിന്നൽ മുരളി'യിലൂടെയാണ് മലയാളി പ്രേക്ഷകരിൽ വലിയൊരു വിഭാഗം അദ്ദേഹത്തെ അറിയുന്നത്. ത്യാഗരാജൻ കുമാരരാജയുടെ സംവിധാനത്തില്‍ 2010-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ആരണ്യകാണ്ഡ'ത്തിലൂടെയാണ് ഗുരു സോമസുന്ദരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മലയാളത്തിൽ 2013-ല്‍ പുറത്തെത്തിയ ആന്തോളജി ചിത്രമായ '5 സുന്ദരികള്‍' ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് 'കോഹിനൂരി'ലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെളളിയാഴ്ച്ച നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് മിന്നല്‍ മുരളി പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മിന്നല്‍ ഷിബുവായി എത്തിയ ഗുരു സോമസുന്ദരത്തിന് സമൂഹ മാധ്യങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. മിന്നൽ മുരളി കണ്ടവർ ഒന്നടങ്കം വാഴ്ത്തുന്ന കഥാപാത്രമാണ് ഷിബു. നായകന് മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് പ്രതിനായകന്‍റെത് എന്നാണ് എല്ലാവരും വാഴ്ത്തുന്നത്. മിന്നല്‍ മുരളിയുടെ പ്രമോഷണല്‍ മെറ്റീരിയലുകളിലൊന്നും ഗുരു സോമസുന്ദരത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നില്ല. 'ജെയ്സണ്‍' എന്ന കഥാപാത്രത്തെ ആദ്യമേ സൂപ്പര്‍ഹീറോ ആയി അവതരിപ്പിച്ചെങ്കിലും 'ഷിബു'വിനെ സസ്‍പെൻസായി മാറ്റിവയ്ക്കുകയായിരുന്നു.