ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'മിലൂടെ അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്ത് വീണ്ടും വെള്ളിത്തിരയിലെത്തും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്‍റെ സഹായത്തോടെയാണ് വിജയകാന്ത് വീണ്ടും സിനിമയില്‍ എത്തുക. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ നേതാവുമായ പ്രേമലത ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിജയ്‌യുടെ അടുത്ത സിനിമയില്‍ എഐ ഉപയോഗിച്ച് വിജയകാന്തിനെ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ വെങ്കിട്ട് അനുവാദം ചോദിച്ചെന്നും തെരഞ്ഞെടുപ്പിന് ശേഷം കുടുംബത്തെ നേരിട്ട് കാണണമെന്ന് വിജയ് ആഗ്രഹം പ്രകടിപ്പിച്ചെന്നും വിജയകാന്തിന്റെ ഭാര്യ പ്രേമലത പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
'ഇന്ന് ക്യാപ്റ്റന്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ മറുപടി എന്തായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചു. വിജയ്‌യോടും അച്ഛന്‍ ചന്ദ്രശേഖറിനോടും ക്യാപ്റ്റന് വലിയ ആദരവും സ്നേഹവുമായിരുന്നു. അതുകൊണ്ടാണ് ചന്ദ്രശേഖറിനൊപ്പം അദ്ദേഹം 17 സിനിമകള്‍ ചെയ്തത്. ക്യാപ്റ്റൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ ചിത്രത്തിന് തീര്‍ച്ചയായും സമ്മതം മൂളുമായിരുന്നു' -പ്രേമലത പറഞ്ഞു.
ചിത്രം നിര്‍മ്മിക്കുന്നത് എജിഎസ് എൻ്റർടെയ്ൻമെൻ്റ് ആണ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. സിനിമയിലെ 'വിസിൽ പോഡു' എന്ന ഗാനം അടുത്തിടെ അണിയറ പ്രവർത്തകർ പിറത്തു വിട്ടിരുന്നു. മീനാക്ഷി ചൗധരി, പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ, ലൈല, വൈഭവ്, മോഹൻ, ജയറാം, അജ്മൽ അമീർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.