ചെന്നൈ: തമിഴ്‌നാട്ടിൽ ഹിജാബ് ധരിച്ചെത്തിയ യുവതിയെ ഏജന്റ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ നേതാവും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ. 'ബിജെപിയുടെ ഇത്തരം കോമാളിത്തരങ്ങൾ തമിഴ്‌നാട് സർക്കാരോ ജനങ്ങളോ അംഗീകരിക്കില്ല. ആരെ തളളിക്കളയണമെന്നും ആർക്ക് വോട്ട് ചെയ്യണമെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായി അറിയാം. ബിജെപിയുടെ തരംതാണ ഇത്തരം ശ്രമങ്ങളൊന്നും ഇവിടെ വിലപ്പോകില്ല'-എന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.
തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു. ഒടുവിൽ പൊലീസെത്തി ഏജന്റിനെ സ്ഥലത്തുനിന്ന് നീക്കംചെയ്യുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്നാട്ടില്‍ 10 വർഷത്തിന് ശേഷമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. 648 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 12,607 വാർഡുകളിലേക്കുമാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.