കയ്യടിപ്പിക്കാന്‍ നായകന്‍ തന്നെ കളളനെ പിടിക്കണമെന്നില്ല- 'ഒരുത്തീ'യെക്കുറിച്ച് ഗായിക സിതാര

ഒരിടവേളയ്ക്കുശേഷം നവ്യാ നായര്‍ കേന്ദ്രകഥാപാത്രമായെത്തിയ ഒരുത്തീ മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ഗായിക സിതാരാ കൃഷ്ണകുമാര്‍. ആളുകളെ രോമാഞ്ചംകൊളളിക്കാനും കയ്യടിപ്പിക്കാനും നായകന്‍ തന്നെ കളളനെ പിടിക്കണമെന്നില്ലെന്ന് വി കെ പി കാണിച്ചുതന്നു എന്ന് സിതാര പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സിതാരയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നവ്യാ.. എത്ര അനായാസമാണ് നിങ്ങള്‍ രാധാമണിയായത്!!! രാധാമണിയില്‍ ആവശ്യംവരുമ്പോള്‍ കല്ലുപോലെ ഉറയ്ക്കുന്ന, കാറ്റുപോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന, എന്റെ അമ്മയുള്‍പ്പെടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു. രോമാഞ്ചം കൊളളിക്കാന്‍, കയ്യടിപ്പിക്കാന്‍, വിസില് വിളിക്കാന്‍ നായകന്‍തന്നെ കളളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു വി കെ പി. എല്ലാംകൊണ്ടും അസ്സലായി. മാസ്സായി...'-സിതാര ഫേസ്ബുക്കില്‍ കുറിച്ചു.

വി കെ പ്രകാശാണ് ഒരുത്തീ സംവിധാനം ചെയ്തിരിക്കുന്നത്. ദ ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഒരുത്തീ നിര്‍മ്മിച്ചിരിക്കുന്നത്. വിനായകന്‍, സൈജു കുറുപ്പ്, കെ പി എസി ലളിത, സന്തോഷ്, മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Web Desk 7 hours ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 4 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More