തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. മയോ ക്ലിനിക്കിലെ ചികിത്സക്കായി ഈ മാസം 23-ന് അമേരിക്കയിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 23 മുതല്‍ മെയ് മാസം വരെയാണ് ചികിത്സക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തോട് അനുവാദം തേടിയിരിക്കുന്നത്. മൂന്നാം തവണയാണ് പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സക്കായി പോകുന്നത്. 2018-ലാണ് ആദ്യമായി ചികിത്സയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26 വരെ ഭാര്യ കമലക്കും പേഴ്സണല്‍ അസിസ്റ്റന്‍റ് സുനിഷിനുമൊപ്പം ചികിത്സക്കായി മയോ ക്ലിനിക്കില്‍ പോയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുഖ്യമന്ത്രിയുടെ ചികിത്സക്കായി അനുവദിച്ച 29.82 ലക്ഷം രൂപ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചികിത്സാ തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നല്‍കണം. സാധാരണയായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ മുഖ്യമന്ത്രി നേരിട്ട് അപേക്ഷ നല്‍കിയതായാണ് ഉത്തരവില്‍ പറയുന്നത്. അപേക്ഷയിലെ തെറ്റ് മനസിലായതോടെ തുക റദ്ദ് ചെയ്യുകയും വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.