ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

ലണ്ടന്‍: ബ്രിട്ടനില്‍ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് മൂന്നാമന്‍ രാജാവായി അധികാരമേറ്റു. ബ്രിട്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍വെച്ചായിരുന്നു സ്ഥാനാരോഹണച്ചടങ്ങുകള്‍. ബ്രിട്ടണില്‍ രാജാവായി അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായംകൂടിയ ആള്‍ കൂടിയാണ് ചാള്‍സ് മൂന്നാമന്‍. 73 വയസാണ് അദ്ദേഹത്തിന്. ചാള്‍സ് രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കാമിലയെ രാജ്ഞി എന്ന് വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. 

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെന്റ് ജെയിംസ് കൊട്ടാരത്തില്‍ സ്ഥാനാരോഹണച്ചടങ്ങുകള്‍ ആരംഭിച്ചത്. രാജകുടുംബാഗംങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകരും ആര്‍ച്ച് ബിഷപ്പും ഉള്‍പ്പെട്ട ആക്ഷന്‍ കൗണ്‍സിംല്‍ അംഗങ്ങള്‍ ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കുകയായിരുന്നു. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ ദുഖാചരണത്തിനുശേഷം മാത്രമേയുണ്ടാവുകയുളളു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ഥാനാരോഹണത്തിനുമുന്‍പ് ചാള്‍സ് മൂന്നാമന്‍ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്തങ്ങള്‍ വരുന്നതോടുകൂടി തന്റെ ജീവിതം മാറുകയാണെന്നും ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു എലിസബത്ത് രാജ്ഞി എന്നുമാണ് ചാള്‍സ് മൂന്നാമന്‍ പറഞ്ഞത്. ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സ്‌കോട്‌ലാന്‍ഡിലെ ബെല്‍മോര്‍ കൊട്ടാരത്തില്‍വെച്ചായിരുന്നു മരണം.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More