അധ്യക്ഷ തെരഞ്ഞെടുപ്പിൽ നേതാക്കളോട് വോട്ട് തേടില്ലെന്ന് ശശി തരൂർ എം. പി. നേരത്തേതന്നെ നിലപാട് പ്രഖ്യാപിച്ചവരെ കാണില്ലെന്നും യുവാക്കളുടെ വോട്ടിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്‍, വി. ഡി. സതീശന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ മലികാർജുൻ ഖാർഗെക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിന്‍റെ പ്രതികരണം.
കഴിഞ്ഞദിവസം കെപിസിസി ഓഫിസിലെത്തിയ തരൂരിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആരുമെത്തിയിരുന്നില്ല. പാർട്ടിക്കകത്തെ അസംതൃപ്തരുടെ അഭിപ്രായം കേൾക്കാൻ ആരുമില്ലാതെ വന്നാൽ അവർ പാർട്ടി വിട്ട് പോകുമെന്ന് ശശി തരൂർ പറഞ്ഞു. 'അവരെ കേൾക്കാൻ ഒരാളുണ്ടെന്ന തോന്നൽ ഉണ്ടാക്കാനാണ് ആഗ്രഹിച്ചത്. സാധാരണ പ്രവർത്തകരുടെ ശബ്ദം കേൾപ്പിക്കാനാണ് ഇറങ്ങിയത്. വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല. മത്സരം സംഘടനക്കുള്ളിലെ ജനാധിപത്യ സ്വഭാവം ഊട്ടിയുറപ്പിക്കുമെന്നാണ് കരുതുന്നത്' എന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ. എസ്. ശബരിനാഥന്‍, എം. കെ. രാഘവൻ, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ തരൂരിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും തന്നെ പിന്തുണക്കാന്‍ നേതാക്കളുണ്ടെന്നാണ് തരൂരിന്‍റെ അവകാശവാദം.